തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയോജിത പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രസ്താവന യിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹകരണവും പിന്തുണയും എല്ലാവരും ഉറപ്പുവരുത്തണമെന്ന് പിണറായി പറഞ്ഞു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് സർക്കാർ സംവിധാനങ്ങളും ബഹുജനങ്ങളും മുൻകരുതലുകളെടുക്കണം. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗില്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്നതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം


കെ.എസ്.ആര്.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രം; ലിമിറ്റഡ് സ്റ്റോപ്പിലും ഫാസ്റ്റിലും ഇല്ല; വരുമാനപരിധി ഉണ്ടാകില്ലെങ്കിലും ഖജനാവിന് വന്‍ ബാധ്യത; പ്രതിമാസം 220 കോടി നല്‍കേണ്ടി വരും





