ദുബായ് : ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നു കൊണ്ടിരിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി യു.എ.ഇ. റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇയുടെ താൽക്കാലിക വിലക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
നിയന്ത്രണമേർപ്പെടുത്തിയ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരു വിധ പുതിയ വിസകളും അനുവദിക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്ത് യു.എ.ഇയിൽ എത്തുന്ന യാത്രക്കാർക്കും പ്രവേശന നിയന്ത്രണമുണ്ടാകും. എന്നാൽ ഈ രാജ്യങ്ങൾക്ക് പുറത്ത് തുടർച്ചയായി 21 ദിവസത്തിലധികം താമസിച്ച ശേഷം യു.എ.ഇയിലേക്ക് വരുന്നവരെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും.
രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗോള ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണത്തിന്റെ കാലാവധി നീട്ടുന്ന കാര്യം തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ പാക് ക്രൂരത ; ആശുപത്രിക്ക് നേരെ വ്യോമാക്രമണം 400 ലധികം പേര് കൊല്ലപ്പെട്ടു


‘നരകത്തില്‍ ജീവിക്കേണ്ടി വരും’; ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കാന്‍ ട്രംപ്; വിനാശകരമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്; ലോകം യുദ്ധമുനയില്‍





