തിരുവനന്തപുരം: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയിഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ വെളിവായത് തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗുരുതര വീഴ്ച്ച. ഇ ഡി ഉദ്യോഗസ്ഥർ മടങ്ങുന്ന സമയം ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനു കാര്യമായ ഒരുനടപടിയും പോലീസ് സ്വീകരിച്ചില്ല.
സിറ്റി പോലീസ് ഡെപ്യുട്ടി കമ്മിഷണർ തപോഷ് ബസുമതി, മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം.
വീതികുറഞ്ഞ ഇടവഴിയിലാണ് പിണറായിയുടെ വീട്. അതുകൊണ്ട്തന്നെ ആളുകൾ കുറച്ചായാൽപോലും റോഡ് തിങ്ങിനിറഞ്ഞത് പോലാകും. വഴി ചെറുതായതിനാൽ സുഗമമായ വാഹന ഗതാഗതവും പറ്റില്ല. എന്നിട്ടും റോഡിൽ നിന്ന് പാർട്ടി പ്രവർത്തകരെ മാറ്റാൻ പോലീസ് നടപടി സ്വീകരിച്ചില്ല.
ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് സിറ്റി പോലീസിന്റെ ഒരു ജീപ്പ് പൈലറ്റായി ഒരുക്കിയിരുന്നു. എന്നാൽ ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാൽ അവരും നിസ്സഹായരായി.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ റയിഡിനെത്തിയ ഇ ഡി ഉദ്യഗസ്ഥർക്കും സുരക്ഷക്കെത്തിയ കേന്ദ്ര പോലീസ് സേനയായ സി ആർ പി എഫ് ന്റെ ഉദ്യോഗസ്ഥർക്കും വീഴ്ച്ചപറ്റി എന്നുവേണം കരുതാൻ. പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മനസ്സിലാക്കി കൂടുതൽ സി ആർ പി എഫ് സേനംഗങ്ങളെ വിളിച്ചുവരുത്താമായിരുന്നു.
കേരള പോലീസിന്റെ വലിയവാഹനം വിളിച്ചുവരുത്തി ഇ ഡി ഉദ്യോഗസ്ഥരെ പുറത്തിറക്കാം എന്ന സാധ്യതയും പോലീസ് ഉപയോഗിച്ചില്ല.കാര്യങ്ങൾ യഥാസമയം ഉന്നതരെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസിനും വീഴ്ച്ചപറ്റി.


Exclusive | പോലീസ് തലപ്പത്ത് അഴിച്ചുപണി? 10 പുതിയ IPS കാർക്ക് ഉടൻ നിയമനം;അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ്; ജോസി ചെറിയാനും പട്ടികയില്‍; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്ഫര്മേഷന് കേന്ദ്ര വിജ്ഞാപനം; ആ പത്തു പേരുടെ പട്ടിക വയര്‍ലെസ് എക്സ്ക്ലൂസീവായി പുറത്ത് വിടുന്നു
വേഷം മാറി സ്റ്റേഷനിലെത്തിയ തമിഴ് യുവതി; കുരുന്നിന്റെ കൊലപാതകത്തിലെ ചുരുളഴിച്ച മിടുക്കി: കുറ്റവാളികള്‍ക്ക് പേടിസ്വപ്നം, ജനങ്ങള്‍ക്ക് കാവലാള്‍; ഹേമലത ഐപിഎസ് കൊല്ലം കമ്മീഷണര്‍; കൊല്ലം സിറ്റി ഇനി ‘പെണ്‍സിങ്കത്തിന്റെ’ കൈകളില്‍





