ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയിഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ വെളിവായത് തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗുരുതര വീഴ്ച്ച. ഇ ഡി ഉദ്യോഗസ്ഥർ മടങ്ങുന്ന സമയം ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനു കാര്യമായ ഒരുനടപടിയും പോലീസ് സ്വീകരിച്ചില്ല.

സിറ്റി പോലീസ് ഡെപ്യുട്ടി കമ്മിഷണർ തപോഷ് ബസുമതി,  മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം.

വീതികുറഞ്ഞ ഇടവഴിയിലാണ് പിണറായിയുടെ വീട്. അതുകൊണ്ട്തന്നെ ആളുകൾ കുറച്ചായാൽപോലും റോഡ് തിങ്ങിനിറഞ്ഞത് പോലാകും. വഴി ചെറുതായതിനാൽ സുഗമമായ വാഹന ഗതാഗതവും പറ്റില്ല. എന്നിട്ടും റോഡിൽ നിന്ന് പാർട്ടി പ്രവർത്തകരെ മാറ്റാൻ പോലീസ് നടപടി സ്വീകരിച്ചില്ല.

ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് സിറ്റി പോലീസിന്റെ ഒരു ജീപ്പ് പൈലറ്റായി ഒരുക്കിയിരുന്നു. എന്നാൽ ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാൽ അവരും നിസ്സഹായരായി.

 

സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ റയിഡിനെത്തിയ ഇ ഡി ഉദ്യഗസ്ഥർക്കും സുരക്ഷക്കെത്തിയ കേന്ദ്ര പോലീസ് സേനയായ സി ആർ പി എഫ് ന്റെ ഉദ്യോഗസ്ഥർക്കും വീഴ്ച്ചപറ്റി എന്നുവേണം കരുതാൻ. പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മനസ്സിലാക്കി കൂടുതൽ സി ആർ പി എഫ് സേനംഗങ്ങളെ വിളിച്ചുവരുത്താമായിരുന്നു.

 

കേരള പോലീസിന്റെ വലിയവാഹനം വിളിച്ചുവരുത്തി ഇ ഡി ഉദ്യോഗസ്ഥരെ പുറത്തിറക്കാം എന്ന സാധ്യതയും പോലീസ് ഉപയോഗിച്ചില്ല.കാര്യങ്ങൾ യഥാസമയം ഉന്നതരെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസിനും വീഴ്ച്ചപറ്റി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.