തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ട് ചർച്ച നടത്തി. വസതിയിലെത്തിയ സതീശനെ പിണറായി വിജയൻ വീടിന് പുറത്തേക്ക് ഇറങ്ങിവന്ന് ഹാർദ്ദവമായി സ്വീകരിച്ചു.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം എന്നത് ഒരു തുടർച്ചയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും കൂട്ടിച്ചേർത്തു.
മുൻ സർക്കാരിന്റെ ചില നയങ്ങളെ താൻ വിമർശിച്ചിട്ടുണ്ടെന്നും അത്തരം കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്നും നിയുക്ത മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. പിണറായി വിജയൻ രാഷ്ട്രീയത്തിൽ തന്നേക്കാൾ മുതിർന്ന നേതാവാണെന്നും വലിയ ഭരണപരിചയമുള്ള വ്യക്തിയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.
മോഹന്‍ലാലിന് പങ്കില്ല; ലാലും പെരുമ്പാവൂരും സുഹൃത്തുക്കള്‍ മാത്രം; സത്യം വെളിപ്പെടുത്തി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പക്കൽ നിന്ന് ചില കാര്യങ്ങൾ ചോദിച്ചറിയാനും രാഷ്ട്രീയ മര്യാദയുടെ ഭാഗമായി അദ്ദേഹത്തെ നേരിൽ കാണാനുമാണ് ഈ സന്ദർശനം നടത്തിയത്. ഭരണപരമായ കാര്യങ്ങളിൽ മുതിർന്ന നേതാക്കളുടെ അനുഭവം ഉൾക്കൊള്ളുന്നത് വരുംകാലങ്ങളിൽ ഗുണകരമാകുമെന്നും സതീശൻ പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ജനാധിപത്യപരമായ മര്യാദകൾ കാത്തുസൂക്ഷിക്കുന്ന ഈ കൂടിക്കാഴ്ചയെ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.


നിലപാടിലുറച്ച് സച്ചിദാനന്ദന്! കേരളത്തില്‍ ഭരണമാറ്റം വേണം; ബംഗാള്‍ ആവര്‍ത്തിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ നിന്ന് അകന്നു; വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ല!





