തൃശൂർ കോടാലിയിൽഎട്ടുവയസ്സുകാരന്റെ മരണം ; ശംഖുവരയന്റെ കടിയേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോ (8) ആണ് മരിച്ചത്. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ചാലക്കുടിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം ശംഖുവരയൻ കടിയേറ്റതിനെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത്.

 രാത്രി ചൂട് കൂടുതലായതിനാൽ കുട്ടികൾ ആദ്യം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടക്കുകയായിരുന്നു. രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ ഉറക്കത്തിൽ നിന്ന് ഉണർന്നു.

 അന്ന് വൈകിട്ട് കുട്ടികൾ ജ്യൂസ് കഴിച്ചിരുന്നതിനാൽ, വയറുവേദന അതിനെത്തുടർന്നുണ്ടായതാണെന്ന് മാതാപിതാക്കൾ കരുതി. ഉടൻ തന്നെ ജീരകവെള്ളം തിളപ്പിച്ച് നൽകുകയും ചെയ്തു. എന്നാൽ പുലർച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തരായത്.

 ഉടൻ തന്നെ കുട്ടികളെ പിതാവ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്നും പാമ്പുകടിയേറ്റതാണെന്നും ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.