തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ വെള്ളാപ്പള്ളി നാടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് കുറച്ച് ദൂരം കൊണ്ടുപോയത് വലിയ വിവാദവും രാഷ്ട്രീയ ചര്‍ച്ചയുമായിരുന്നു .എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഈ സംഭവത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ സാധാരണ മനുഷ്യബന്ധം എന്ന നിലയിലാണ് ന്യായീകരിച്ചത്.
ഇതിനെ ചിലര്‍ മഹാപരാധമായി കാണുന്നു. ഇതില്‍ എന്താണ് തെറ്റ്. പമ്പയിലെ ഒരു പരിപാടിയിലേക്ക് പോകുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. വേദിയിലേക്ക് ചെറിയ ദൂരമേ ഉണ്ടായിരുന്നുളളൂ. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ കാറിലേക്ക് ക്ഷണിച്ചു. സമപ്രായക്കാരായതിനാല്‍ ആദരിക്കും അതിലെന്താണ് തെറ്റ്.അദ്ദേഹം മാറ്റി നിര്‍ത്തേണ്ട ആളല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വി.ഡി. സതീശന്റെ ‘മംഗലാപുരം യാത്ര’ വിവാദത്തിൽ; എൻ.ഡി.എ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയും വിമാനയാത്രയും രാഷ്ട്രീയ ചർച്ചയാകുന്നു





