ആഗോള അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ വെള്ളാപ്പള്ളി നാടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് കുറച്ച് ദൂരം കൊണ്ടുപോയത് വലിയ വിവാദവും രാഷ്ട്രീയ ചര്‍ച്ചയുമായിരുന്നു .എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഭവത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ സാധാരണ മനുഷ്യബന്ധം എന്ന നിലയിലാണ് ന്യായീകരിച്ചത്.

ഇതിനെ ചിലര്‍ മഹാപരാധമായി കാണുന്നു. ഇതില്‍ എന്താണ് തെറ്റ്. പമ്പയിലെ ഒരു പരിപാടിയിലേക്ക് പോകുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. വേദിയിലേക്ക് ചെറിയ ദൂരമേ ഉണ്ടായിരുന്നുളളൂ. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ കാറിലേക്ക് ക്ഷണിച്ചു. സമപ്രായക്കാരായതിനാല്‍ ആദരിക്കും അതിലെന്താണ് തെറ്റ്.അദ്ദേഹം മാറ്റി നിര്‍ത്തേണ്ട ആളല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.