പ്രതിപക്ഷനേതാവ് വി.ഡി സതീശനും കുടുംബത്തിനും 1.22 കോടിയുടെ ആസ്തി; 18 കേസുകള്‍; മാത്യു കുഴല്‍നാടന് 35 കോടിയുടെ ആസ്തി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവന്നു. പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ, മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ സത്യവാങ്മൂലത്തിലെ കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 സതീശന് ബാങ്ക് നിക്ഷേപവും സ്വർണ്ണവും ഉൾപ്പെടെ 53,82,286 രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപമുണ്ട്.സതീശന് 35 ഗ്രാം സ്വർണ്ണവും 25,000 രൂപയുടെ ബാങ്ക് ഓഹരിയുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണ്ണമുണ്ട്. വീടും സ്ഥലങ്ങളും ഉൾപ്പെടെ 2.42 കോടി രൂപയുടെ സ്ഥാവര വസ്തുക്കളാണ് ഇദ്ദേഹത്തിനുള്ളത്.

സതീശന് 24 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 17.45 ലക്ഷം രൂപയുടെയും കടബാധ്യതയുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് പ്രതിപക്ഷ നേതാവിന്റെ പേരിലുള്ളത്.

മാത്യു കുഴൽനാടൻ

എറണാകുളം ജില്ലയിലെ ഏറ്റവും ധനികരായ സ്ഥാനാർത്ഥികളിലൊരാളാണ് മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ ആകെ സ്വത്ത് മൂല്യം 35.49 കോടി രൂപയാണ്.ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. കുഴൽനാടന്റെ പേരിൽ മാത്രം 19.6 കോടി രൂപയുടെ ജംഗമ വസ്തുക്കളുണ്ടെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.