കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ യുഎൻഎയുടെ അംഗത്വ ലെവികളും മറ്റ് ഫണ്ടുകളും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി വൻതോതിൽ പണം തട്ടിയെന്നാണ് കേസ്.
തൃശ്ശൂർ ക്രൈംബ്രാഞ്ച് നേരത്തെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. വിദേശത്തുനിന്നടക്കം അനധികൃതമായി പണം എത്തിയതായും അത് ജാസ്മിൻ ഷായും കൂട്ടാളികളും ചേർന്ന് വെളുപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി. നഴ്സുമാരുടെ ക്ഷേമത്തിനായി പിരിച്ചെടുത്ത തുക വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ജാസ്മിൻ ഷായ്ക്കെതിരെ ഉയർന്നിരിക്കുന്നത്.
യുഎൻഎയിലെ മറ്റ് ഭാരവാഹികൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ പുറംലോകമറിഞ്ഞത്. ഇഡിയുടെ ഈ നടപടിയോടെ ജാസ്മിൻ ഷായ്ക്കും സംഘടനയിലെ മറ്റ് ചില മുൻ ഭാരവാഹികൾക്കും എതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമായിരിക്കുകയാണ്.


നവകേരള സര്‍വ്വേയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; രാഷ്ട്രീയ പ്രചാരണത്തിന് സര്‍ക്കാര്‍ പണം പാടില്ല
‘ഉത്തരേന്ത്യന്‍ മോഡല്‍’ കേരളത്തിലേക്ക്? കരോള്‍ സംഘത്തിനെതിരായ സംഘപരിവാര്‍ ആക്രമണം ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയെന്ന് എസ്ഡിപിഐ – സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്





