മൂന്ന് യുവതികള്‍; സമാനമായ പീഡന പരാതികള്‍. രാഹുലിന്റേത് സൈക്കോ മോഡല്‍ ബലാല്‍സംഗമോ? മൂന്ന് കേസുകളുടെയും വിശദാംശങ്ങളും കേസിന്റെ നിലവിലെ അവസ്ഥയും അറിയാം

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മൂന്ന് ബലാത്സംഗ കേസുകളാണ്.മൂന്ന് കേസുകളും സമാന സ്വഭാവമുള്ളതാണ്

ഒന്നാമത്തെ കേസ്
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്‌തെന്നാണ് പരാതി.തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ നല്‍കിയതില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസിനും പങ്കുണ്ടെന്ന
ആരോപണത്തിലും പോലീസ് കേസെടുത്തു

കേസിന്റെ നിലവിലെ അവസ്ഥ: ഈ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ജനുവരി 21 വരെയണ സ്‌റ്റേ. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നുമാണ് കോടതിയില്‍ രാഹുലിന്റെ വാദം.

രണ്ടാമത്തെ കേസ്

വിവാഹാലോചനയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി വിളിച്ച് വരുത്തി ഹോംസ്റ്റേയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി .ബംഗളൂരുവില്‍ താമസിക്കുന്ന 23-കാരിയായ യുവതിയാണ് പരാതി നല്‍കിയത്. കെ.പി.സി.സി അധ്യക്ഷന് നല്‍കിയ ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.

കേസിന്റെ നിലവിലത്തെ അവസ്ഥ: ഈ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവിടെയും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നുമാണ് കോടതിയില്‍ രാഹുലിന്റെ പ്രധാന വാദം.

മൂന്നാമത്തെ കേസ്

പത്തനംതിട്ട സ്വദേശിനിയായ യുവതിയെ തിരുവല്ലയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്ന ആരോപണവും ഈ പരാതിയിലുണ്ട്. ഇ-മെയില്‍ വഴി മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

കേസിന്റെ നിലവിലത്തെ അവസ്ഥ: ഈ കേസുമായി ബന്ധപ്പെട്ട് 2026 ജനുവരി 11-ന് പുലര്‍ച്ചെ 12:30-ഓടെ പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഈ പീഡന കേസുകളെല്ലാം അന്വേഷിക്കുന്നത് എ.ഐ.ജി ജി. പൂങ്കുഴലിയുടെ മേല്‍നോട്ടത്തിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.