ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള വന്‍ കരാര്‍ അടുത്ത മാസം യാഥാര്‍ത്ഥ്യമാകുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാകും ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുക.
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിമാനങ്ങളുടെ നിര്‍മ്മാണമാണ്. 114 വിമാനങ്ങളില്‍ 80 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക. തദ്ദേശീയമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് 60 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് വലിയ ഗുണകരമാകും.
കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 18 വിമാനങ്ങള്‍ 2030-ഓടെ ഇന്ത്യയിലെത്തും. ബാക്കിയുള്ളവ ഇന്ത്യയിലെ പ്ലാന്റുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനങ്ങളാണുള്ളത്. പുതിയ 114 വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകും.
ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി മെയ് 12-ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രിയും അമിത് ഷായും പങ്കെടുക്കും
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള കരാറായതിനാല്‍ ഇതില്‍ ഇടനിലക്കാര്‍ ഉണ്ടായിരിക്കില്ല. ഡിഫന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് അംഗീകരിച്ച ഈ ശുപാര്‍ശ ഇനി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലും (DAC), തുടര്‍ന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ സമിതിയും (CCS) ഔദ്യോഗികമായി അംഗീകരിക്കും.


പുൽവാമ ഭീകരാക്രമണത്തിന് ഏഴ് വർഷം; വീരമൃത്യു വരിച്ച ജവാൻമാർക്ക് രാജ്യത്തിൻെറ ആദരം





