കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിൽ പ്രമുഖ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഈ കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. കേസിലെ മറ്റ് പ്രതികളായ കെ.എം. ഷാജഹാൻ, പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് കെ.ജെ. ഷൈൻ നൽകിയ പരാതിയിലാണ് നടപടി. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ക്യാമ്പാണെന്ന് ഷൈൻ നേരത്തെ ആരോപിച്ചിരുന്നു. തനിക്കെതിരെ ‘ബോംബ്’ വരുന്നുണ്ടെന്ന് കോൺഗ്രസുകാരനായ ഒരു സുഹൃത്ത് മുൻകൂട്ടി സൂചിപ്പിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അഞ്ചു പേർക്ക് പുതുജീവനേകി പത്തുമാസം പ്രായമുള്ള ആലിൻ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
അഞ്ചു പേർക്ക് പുതുജീവനേകി പത്തുമാസം പ്രായമുള്ള ആലിൻ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്







