തിരുനന്തപുരം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ഊർജിതമായ നീക്കങ്ങൾ നടത്തുന്നു. സതീശന്റെ സ്ഥാനാരോഹണത്തിൽ അതൃപ്തനായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ചെന്നിത്തല തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
പുതിയ മന്ത്രിസഭയിൽ അംഗമാകണമെങ്കിൽ സുപ്രധാനമായ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന കർക്കശമായ ഉപാധിയാണ് ചെന്നിത്തല പക്ഷം മുന്നോട്ടുവെക്കുന്നത്. ഇതിനുപുറമെ തന്റെ വിശ്വസ്തരായ എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നാണ് സൂചനകൾ. എന്നാൽ ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
നേതൃമാറ്റ ചർച്ചകൾക്കിടെ ഗുരുവായൂർ സന്ദർശനം നടത്തിയ രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഹൈക്കമാൻഡ് തീരുമാനം മാനിക്കുന്നുവെന്നും മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പ്രതികരിച്ചെങ്കിലും മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. രാവിലെ പത്തരയോടെ വീട്ടിൽ നിന്നും മടങ്ങിയ ചെന്നിത്തല, ബന്ധുവിനെ കാണാൻ പോകുകയാണെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്.
വി.ഡി. സതീശൻ തന്നെ സന്ദർശിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല മടങ്ങുമ്പോൾ ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് തുടങ്ങിയ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പുതിയ സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിന് രമേശ് ചെന്നിത്തലയുടെ സഹകരണം നിർണ്ണായകമായതിനാൽ ഹൈക്കമാൻഡ് ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടേക്കും.


മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
സുധാകരന് മൗനം വെടിയും; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എംപി സ്ഥാനം രാജിവെച്ചേക്കും; ബിജെപി പിന്തുണയോടെ ‘വിസ്മയ’മാകാന്‍ കരുനീക്കം; ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ ഞെട്ടി അണികള്‍; ഉച്ചയ്ക്ക് 12ന് നിര്‍ണ്ണായക വാര്‍ത്താസമ്മേളനം; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി





