കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ പരിഷ്കാരം. ഏപ്രിൽ ഒന്ന് മുതൽ കേരളത്തിലെ 57 ജയിലുകളിലും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കും. ഇത് സംബന്ധിച്ച് ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം തടവുകാർക്ക് മത്സ്യവിഭവങ്ങൾ നൽകും. നിലവിൽ മത്സ്യലഭ്യതയിലുള്ള കുറവ് മൂലം പലപ്പോഴും മെനുവിൽ നിന്ന് മത്സ്യം ഒഴിവാക്കേണ്ടി വന്നിരുന്നു.
ഹാർബറുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം ശീതീകരണ സൗകര്യമുള്ള എട്ട് പുതിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ജയിലുകളിൽ എത്തിക്കുക. മത്സ്യഫെഡ് സമർപ്പിച്ച 25 ഇനം മത്സ്യങ്ങളുടെ പട്ടികയിൽ നിന്ന് മത്തി, അയല, ചൂര എന്നിവയ്ക്കാണ് ജയിൽ വകുപ്പ് അംഗീകാരം നൽകിയത്. ഇവ വൃത്തിയാക്കി കറിക്കഷണങ്ങളാക്കി പാകം ചെയ്യാൻ പാകത്തിലാണ് ജയിലുകളിൽ എത്തിക്കുന്നത്.
വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജയിൽ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകും. ഇവ പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും. ജയിലുകളിലേക്കുള്ള ഈ വിതരണം മത്സ്യഫെഡിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് എം.ഡി ഡോ. പി. സഹദേവൻ പറഞ്ഞു. തടവുകാർക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അയ്യപ്പസംഗമം: ഓഡിറ്റിലെ ‘പിഴവുകള്‍’ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; പുതിയ റിപ്പോര്‍ട്ട് ഉടന്‍; ടാസ്ക് ഫോഴ്സ് രൂപീകരിക്കും; ഊരാളുങ്കലിന് ചോദിച്ചതെല്ലാം കൊടുക്കില്ല


ജീവനക്കാരുടെ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? ഡാറ്റാചോര്ച്ചയില് സര്‍ക്കാരിന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം; സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണം





