ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ലോക്‌പോൾ സർവേ ഫലം. യുഡിഎഫിന് 81 മുതൽ 86 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് 51-59 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എൻഡിഎ (NDA) പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ വ്യക്തമാക്കുന്നു.
ഫെബ്രുവരി 9 മുതൽ 24 വരെ 42,000 പേരിലായി നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്തു വന്നത് യുഡിഎഫിന് 43-45 ശതമാനവും എൽഡിഎഫിന് 39-41 ശതമാനവും ബിജെപിക്ക് 13-15 ശതമാനവും വോട്ട് ലഭിക്കാൻ സാധ്യതയുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള ആരോപണം, ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ എന്നിവ എൽഡിഎഫിന്റെ പ്രതിച്ഛായയെ ബാധിച്ചു. ക്ഷേമപദ്ധതികളേക്കാൾ ഉപരിയായി സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനമനസ്സുകളിൽ സ്വാധീനം ചെലുത്തിയെന്ന് സർവേ പറയുന്നു.
കുടുംബത്തെ വേട്ടയാടുന്നു, ഭാര്യയുടെ ചിത്രം ഉപയോഗിച്ച് അപവാദപ്രചാരണം; യുഡിഎഫിനെതിരെ നിയമനടപടിയുമായി മന്ത്രി എം.ബി. രാജേഷ്
മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെടും. പ്രത്യേകിച്ച് മധ്യകേരളത്തിലെ റബ്ബർ കർഷകരുടെ അതൃപ്തിയും മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളും യുഡിഎഫിന് ഗുണകരമാകും.
വടക്കൻ കേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും (32-37 സീറ്റുകൾ).മധ്യ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് ആധിപത്യം തുടരുമെന്നും പ്രവചനം.തെക്കൻ കേരളത്തിൽ എൽഡിഎഫിന് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ഏക മേഖലയാണിത് (19-23 സീറ്റുകൾ). എങ്കിലും ഇവിടെയും യുഡിഎഫ് കരുത്താർജ്ജിക്കും.
ബിജെപിയെ സംബന്ധിച്ച് തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ മാത്രമേ മുന്നേറ്റത്തിന് സാധ്യതയുള്ളൂ. ദുർബലമായ പ്രാദേശിക നേതൃത്വം പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സമാണെന്നും ലോക്‌പോൾ വിലയിരുത്തുന്നു.


പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം; എസ്.ഐമാർക്ക് പ്രൊമോഷൻ; ഉത്തരവിറങ്ങി





