കേരളം ആര് ഭരിക്കും? പിണറായിക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് ലോക്‌പോൾ സർവേ! യുഡിഎഫിന് 80-ലധികം സീറ്റുകൾ

ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്  വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ലോക്‌പോൾ സർവേ ഫലം. യുഡിഎഫിന് 81 മുതൽ 86 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന്  51-59 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എൻഡിഎ (NDA) പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ വ്യക്തമാക്കുന്നു.

ഫെബ്രുവരി 9 മുതൽ 24 വരെ 42,000 പേരിലായി നടത്തിയ സർവേയിലെ വിവരങ്ങളാണ് പുറത്തു വന്നത്  യുഡിഎഫിന് 43-45 ശതമാനവും എൽഡിഎഫിന് 39-41 ശതമാനവും ബിജെപിക്ക് 13-15 ശതമാനവും വോട്ട് ലഭിക്കാൻ സാധ്യതയുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള ആരോപണം, ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ എന്നിവ എൽഡിഎഫിന്റെ പ്രതിച്ഛായയെ ബാധിച്ചു. ക്ഷേമപദ്ധതികളേക്കാൾ ഉപരിയായി സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനമനസ്സുകളിൽ സ്വാധീനം ചെലുത്തിയെന്ന് സർവേ പറയുന്നു.

 മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെടും. പ്രത്യേകിച്ച് മധ്യകേരളത്തിലെ റബ്ബർ കർഷകരുടെ അതൃപ്തിയും മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളും യുഡിഎഫിന് ഗുണകരമാകും.

 വടക്കൻ കേരളത്തിൽ  മുസ്ലിം ലീഗിന്റെ കരുത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും (32-37 സീറ്റുകൾ).മധ്യ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് ആധിപത്യം തുടരുമെന്നും പ്രവചനം.തെക്കൻ കേരളത്തിൽ എൽഡിഎഫിന് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ഏക മേഖലയാണിത് (19-23 സീറ്റുകൾ). എങ്കിലും ഇവിടെയും യുഡിഎഫ് കരുത്താർജ്ജിക്കും.

ബിജെപിയെ സംബന്ധിച്ച് തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ മാത്രമേ മുന്നേറ്റത്തിന് സാധ്യതയുള്ളൂ. ദുർബലമായ പ്രാദേശിക നേതൃത്വം പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സമാണെന്നും ലോക്‌പോൾ വിലയിരുത്തുന്നു.


 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.