കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം. പോലീസ് സുരക്ഷാ വലയം ഭേദിച്ച് പ്രതിഷേധക്കാർ മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വന്ദേഭാരതിലേക്ക് കയറവെ മന്ത്രി വീണാ ജോർജിന് നേരെ കയ്യേറ്റം
സംഭവം നടക്കുമ്പോൾ സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും അത് മറികടന്നാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പരിക്കേറ്റതിനെ തുടർന്ന് മന്ത്രി തന്റെ യാത്ര റദ്ദാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു.
മന്ത്രിക്കു നേരെയുണ്ടായ ആക്രമണം അതീവ അപലപനീയമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പ്രതികരിച്ചു. അക്രമം നടത്തിയ സമരക്കാരെ തള്ളിപ്പറയാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. അദ്ദേഹം ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു. സംഭവത്തിൽ ഉൾപ്പെട്ട കെഎസ്യു പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം: ഐസിയുവില്‍ നിന്ന് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം


നഗരൂരിൽ എസ്ഐയെ തടഞ്ഞുനിർത്തി അസഭ്യവർഷം; പോലീസ് തിരിച്ചടിക്കുന്നു! ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; രണ്ടുപേർ പിടിയിൽ.





