കൊൽക്കത്ത: കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ സിപിഐഎം-ബിജെപി രഹസ്യ ധാരണയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഈ തീരുമാനത്തിലൂടെ ഇരു പാർട്ടികളും തമ്മിലുള്ള അവിശുദ്ധ സഖ്യം കൂടുതൽ വ്യക്തമാവുകയാണെന്നും അവർ കൊൽക്കത്തയിൽ പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കണമെന്ന ദീർഘകാല ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖം തിരിക്കുമ്പോൾ കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നത് വിവേചനമാണെന്നും മമത കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടുതവണ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടും കേന്ദ്രം അനുമതി നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഈ വിഷയം ഉന്നയിച്ചിട്ടുള്ളതാണ്. കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നയമാണെന്നും ബംഗാളിന്റെ സാംസ്‌കാരിക അടയാളങ്ങളെ അവർ അവഹേളിക്കുകയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേടാൻ മാത്രമാണ് ബിജെപി ‘ബംഗ്ലാ’ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വികാരങ്ങളെ അവർ മാനിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു.
ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ ബംഗാളിന്റെ പേര് മാറ്റം യാഥാർത്ഥ്യമാക്കുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന് നൽകുന്ന അനുമതി തങ്ങൾക്ക് നിഷേധിക്കുന്നത് രാഷ്ട്രീയമായ പകപോക്കലാണെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തുന്നത്. കേരളത്തിന്റെ പേര് മാറ്റത്തിലൂടെ ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്ന മമതയുടെ പ്രസ്താവന ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പ്രേമചന്ദ്രന്റെ ‘പുത്രവാത്സല്യത്തിന്’ അസീസിന്റെ പൂട്ടിടല്; ആര് എസ് പിയില് ‘അച്ഛന്-മകന്-അസീസ്’ പോര് മുറുകുന്നു; ഷിബു ബേബി ജോണ് മൗനത്തിലും


സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; വി.പി. ജോയ് അധ്യക്ഷൻ





