തിരുവനന്തപുരം : തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ സേനയിൽ അമർഷം .കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്ന 2 എസ്ഐ മാരെ വയർലെസ് സന്ദേശത്തിലൂടെ സ്ഥലംമാറ്റിയ ജില്ലാ പോലീസ് മേധാവി ജുവനപുടി മഹേഷിന്റെ നടപടിയാണ് അമർഷത്തിന് കാരണം.
നെയ്യാറ്റിൻകര സബ്ഡിഷനിൽലുള്ള പൂവാർ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ബിനു ജസ്റ്റസ്,ജോസ് എന്നിവർക്കാണ് ഇന്ന് സ്ഥലംമാറ്റം ഉണ്ടായത്. ഇരുവരെയും രാവിലെ വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റുകയായിരുന്നു.
ആറ്റിങ്ങൽ സബ്ഡിവിഷനിലേക്കാണ് ഇരുവരെയും മാറ്റിയിട്ടുള്ളത്.ബിനു ജസ്റ്റസിനെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്കും ജോസിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേയ്ക്കുമാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
സ്ഥലംമാറ്റത്തിനുള്ള കാരണവും വയർലെസ് സന്ദേശത്തിൽ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതാണ് അസോസിയേഷൻ നേതാക്കളെ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.
എസ് ഐ മാർക്കെതിരെയുള്ള ആരോപണത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകും. അഴിമതിക്കാർക്ക് ഒരു താക്കീത് എന്ന നിലയിലാണ് വയർലെസ്സിലൂടെയുള്ള സ്ഥലംമാറ്റം എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്.


പശ്ചിമേഷ്യന്‍ കനലില്‍ വെന്തുരുകി അടുക്കളകള്‍; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി, ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറും; പെട്രോളിനും ഡീസലിനും വില കൂടിയേക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാതെ എസ്.ഐ.ടി ; പത്മകുമാറും സംഘവും ഉടന്‍ പുറത്തിറങ്ങും? പ്രധാന പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം; അന്വേഷണം വഴിതെറ്റുന്നു?





