തിരുവനന്തപുരം :കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല.അതു കൊണ്ടുതന്നെ വൈദ്യൂതി ബില്ലിൽ കുറവുണ്ടാകും.
സ്ത്രീ പ്രവേശനത്തെ ഇനി പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കില്ല; തന്ത്രപരമായ നിലപാടിലേക്ക് ഇടതു സര്‍ക്കാര്‍
ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജായി ഫെബ്രുവരി യിൽ ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച റെഗുലേഷൻസ് പ്രകാരം 2023 ഏപ്രിൽ മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ വർദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയിരിക്കുന്നത്.
കേരളം വിധിയെഴുത്തിലേക്ക്: വികസനത്തുടർച്ചയോ രാഷ്ട്രീയ മാറ്റമോ? പത്തു വർഷത്തെ ഇടത് ഭരണത്തിന് ജനപിന്തുണയെന്ന് സർവേകൾ






