ഹെല്‍മറ്റ് പരിശോധനയില്‍ ഒരാഴ്ച കൊണ്ട് പോലീസ് പിഴയിട്ടത് 2.5 കോടി; 50,000 പേര്‍ കുടുങ്ങി; പരിശോധന തുടരുമെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖര്‍!

തിരുവനന്തപുരം : കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 2,55,97,600 രൂപയാണ് ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്ര വാഹന യാത്ര നടത്തിയവരില്‍ നിന്നും പോലീസ് പിഴയായി ഈടാക്കിയത്.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 50,969 നിയമ ലംഘനങ്ങളാണ് ഹെല്‍മറ്റുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയത്.1,19,414 ഇരുചക്രവാഹനങ്ങള്‍ ഈ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പരിശോധിച്ചു. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്രയില്‍ അപകടങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടല്‍.

കഴിഞ്ഞ 11, 12 തീയതികളില്‍ മാത്രം 11 പേരാണ് ഇരുചക്ര വാഹന അപകടങ്ങളില്‍ കേരളത്തില്‍ മരണമടഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള മരണങ്ങളുടെ മാത്രം കണക്കാണിത്. നിയമലംഘനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ഹെല്‍മെറ്റ് പരിശോധന നടത്താന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേ പട്രോളിംഗ് വിഭാഗവും പരിശോധന കര്‍ശനമാക്കും.

ഹെല്‍മറ്റ് പരിശോധനയ്ക്ക് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ ജി മേല്‍നോട്ടം വഹിക്കും.നോര്‍ത്ത്, സൗത്ത് ട്രാഫിക് പോലീസ് സൂപ്രണ്ട്മാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.