തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ-പ്രതിരോധ മേഖലകൾക്ക് വൻ കുതിപ്പേകി, തലസ്ഥാനത്തെ ബ്രഹ്മോസ് യൂണിറ്റിന് വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലുള്ള കള്ളിക്കാട് വില്ലേജിലെ ഭൂമിയാണ് ബ്രഹ്മോസ് എയ്റോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് വിട്ടുനൽകുന്നത്.
ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി
അഡ്വാൻസ് മിസൈൽ ആൻഡ് സ്ട്രാറ്റജിക് യൂണിറ്റിന്റെ നിർമ്മാണത്തിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് ഈ ഭൂമി വിനിയോഗിക്കേണ്ടത്.പ്രതിരോധ ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ് സർക്കാർ ഭൂമി പതിച്ചുനൽകുന്നത്.
ഇന്ത്യയുടെ ഡി.ആർ.ഡി.ഒ-യും (DRDO) റഷ്യയുടെ എൻ.പി.ഒ.എം-ഉം ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. നിലവിൽ തിരുവനന്തപുരം ചാക്കയിലാണ് ഇതിന്റെ പ്രധാന യൂണിറ്റ് പ്രവർത്തിക്കുന്നത്.
‘അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി’; വര്‍ഷങ്ങളുടെ ദുരിതത്തിനൊടുവില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു
പുതിയ യൂണിറ്റ് സജ്ജമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നിർമ്മാണത്തിൽ കേരളത്തിന്റെ പങ്ക് കൂടുതൽ വർദ്ധിക്കും. ഇത് വലിയ തോതിലുള്ള തൊഴിലവസരങ്ങൾക്കും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും വഴിതുറക്കും.







