ന്യൂഡൽഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ പ്രശ്നത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീംകോടതി അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകാരികളായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. ജെ. അൻജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പ്രസ്താവിച്ചത്. തെരുവുനായ നിയന്ത്രണത്തിനായുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ രാജ്യത്തുടനീളം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.
ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണ് സഞ്ചാരസ്വാതന്ത്ര്യമെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ജീവിയെ ഭയന്ന് ജനങ്ങളുടെ ഈ അവകാശം ഇല്ലാതാകുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തെരുവുനായ്ക്കൾക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇത്തരത്തിൽ സുരക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്ന മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ നിയമ പരിരക്ഷ നൽകാനും കോടതി നിർദ്ദേശിച്ചു.
‘അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ അപകടം’;സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരുവിധ ക്രിമിനൽ നടപടികളോ കേസോ എടുക്കാൻ പാടില്ല. കൂടാതെ, തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക നടപടികൾക്ക് തടസ്സം നിൽക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും സുപ്രീംകോടതി തങ്ങളുടെ ഉത്തരവിലൂടെ വ്യക്തമാക്കുന്നു.


ഐഎസ്ആര്ഒയ്ക്ക് നിരാശ! പിഎസ്എല്വി റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു




