ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊക്ക്റോച്ച് ജനതാ പാർട്ടി (സിജെപി). പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച സിജെപി, ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും കേന്ദ്ര സർക്കാരിനെതിരെ ഇന്ന് രാജ്യവ്യാപകമായി കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലടക്കം സമരം വ്യാപിപ്പിക്കാനാണ് സിജെപിയുടെ നീക്കം.
രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തുന്ന പോരാട്ടമാണ് വാങ്ചുക്ക് നടത്തിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. 26 ദിവസത്തെ നിരാഹാരത്തിന് ശേഷം അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ വലിയ ആശ്വാസവും നന്ദിയുമുണ്ടെന്ന് ദിപ്കെ പറഞ്ഞു. സ്വന്തം ജീവൻ തൃണവൽഗണിച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ ഈ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ച ദിപ്കെ, വാങ്ചുക്കിന്റെ അസാമാന്യ ധൈര്യത്തെയും ത്യാഗത്തെയും വാനോളം പുകഴ്ത്തി.
രാജ്യത്ത് അക്രമസാധ്യത മുൻനിർത്തി പിന്മാറ്റം: വാങ്ചുക്ക്
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, യാമി ഗൗതം നടി; വിജയികളുടെ പൂർണ്ണമായ പട്ടിക ഇതാ!
അതേസമയം, ദീർഘമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് താൻ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി. രാജ്യത്തുടനീളം വലിയ തോതിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട 65 പാർലമെന്റ് അംഗങ്ങൾ തന്നെയെത്തി കാണുകയോ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത കത്തിൽ ഒപ്പിടുകയോ ചെയ്തിരുന്നു. സമരം അവസാനിപ്പിക്കാൻ ഇടയായ പശ്ചാത്തലവും അതിന്റെ പൂർണ്ണമായ വിവരങ്ങളും വ്യവസ്ഥകളും ഉടൻ തന്നെ ഒരു പ്രത്യേക വീഡിയോയിലൂടെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് എവിടെയും ഒരു തരത്തിലുമുള്ള അക്രമ സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും വാങ്ചുക്ക് അഭ്യർത്ഥിച്ചു.
തലസ്ഥാനത്ത് പോലീസ് നിയന്ത്രണം കടുപ്പിച്ചു; പാർലമെന്റിൽ പ്രതിഷേധം
പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡൽഹി നഗരത്തിലും അതിർത്തികളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. സിജെപിയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാർ മുൻപ് ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ, പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.


മതസ്പർധയുണ്ടാക്കുന്ന പരാമർശം; ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി




