തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചത്. ഒന്നര വർഷമായി ഈ ഫ്ലാറ്റ് നിർമ്മാണ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലെ തൊഴിലാളികളാണ് രാവിലെ കിണറ്റിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇദ്ദേഹം വീട്ടിൽ പോകാറുള്ളത്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ആറ്റിങ്ങൽ സ്വദേശിയായ ഭാസ്‌കരപിള്ള ഒന്നര വർഷമായി ഈ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ്.
സംഭവത്തിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്.


പകയുടെ പത്തു മണിക്കൂര്‍; ഒളിഞ്ഞിരുന്നത് അടുക്കളയില്‍; മൂഴിക്കല്‍ കൊലപാതകം: തെളിവുകള്‍ കിണറ്റിലെറിഞ്ഞതാര്? അന്വേഷണം കുടുംബാംഗങ്ങളിലേക്ക്
സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്; ആത്മഹത്യ മാസങ്ങള്‍ക്കു മുന്‍പേ പ്ലാന്‍ ചെയ്തതോ? വടുതല കൂട്ടമരണത്തില്‍ അശ്വതിക്കെതിരെ ഭര്‍തൃമാതാവ്; വില്‍പ്പത്രം എഴുതി വെച്ചു, കുട്ടികളെ അണിയിച്ചൊരുക്കി; വടുതലയില്‍ നടന്നത് ആസൂത്രിത കൂട്ടമരണം; ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പോലീസ്





