കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർക്ക് 3 വർഷം കഠിനതടവ്; മലപ്പുറത്ത് വിജിലൻസ് നടപടി

മലപ്പുറം: വസ്തു സർവ്വേ ചെയ്ത് നൽകുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയകേസിൽ മുൻ താലൂക്ക് സർവേയർക്കു മൂന്നുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവ്വെയറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ എം ശങ്കരനാരായണനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

2019 ൽ കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ തന്റെ കോട്ടക്കൽ വില്ലേജിലുള്ള ഭൂമി സർവ്വേ ചെയ്ത് ലഭിക്കുന്നതിന് തിരൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഭൂമി സർവ്വേ ചെയ്ത് നൽകുന്നതിന് തിരൂർ താലൂക്ക് ഓഫീസിലെ താലൂക്ക് സർവ്വെയറായ ശങ്കര നാരായണൻ പരാതിക്കാരനോട് പ്രതിഫലമായി 14,000 രൂപ വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

കോഴിക്കോട് വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺ നാഥ് ഹാജരായി. മലപ്പുറം വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ രാമചന്ദ്രൻ, മുൻ ഇൻസ്പെക്ടർമാരായിരുന്ന എം. ഗംഗാധരൻ, ഫിറോസ്. എം. ഷഫീക്ക് എന്നിവരാണ് അന്വേഷണം നടത്തിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.