ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധങ്ങളെക്കുറിച്ച് സുപ്രീം കോടതി വാക്കാലുള്ള കടുത്ത നിരീക്ഷണങ്ങൾ നടത്തി. “വിവാഹത്തിന് മുൻപ് ആരെയും വിശ്വസിക്കരുത്” എന്നും ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് യുവതീയുവാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ഓർമ്മിപ്പിച്ചു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി ഡൽഹിയിലും ദുബായിലും വെച്ച് പീഡിപ്പിച്ചുവെന്ന മുപ്പതുകാരിയുടെ പരാതിയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ. “ബന്ധം എന്തുതന്നെയായാലും വിവാഹത്തിന് മുൻപ് ഒരു ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണ്. വിവാഹത്തിന് മുൻപ് അവർ എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷേ ഞങ്ങൾ പഴയ രീതിയിലുള്ളവരായിരിക്കാം, പക്ഷേ നിങ്ങൾ വളരെ ശ്രദ്ധിക്കണം,” ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.വിവാഹത്തിന്റെ കാര്യത്തിൽ യുവതിക്ക് അത്രമാത്രം നിർബന്ധമുണ്ടായിരുന്നുവെങ്കിൽ വിവാഹത്തിന് മുൻപ് യുവാവിനെ കാണാൻ ദുബായിലേക്ക് പോകരുതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെങ്കിൽ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ട കേസുകളല്ല ഇവയെന്ന് വ്യക്തമാക്കിയ ബെഞ്ച്, കേസ് ഒത്തുതീർപ്പാക്കാൻ മധ്യസ്ഥതയ്ക്ക് വിടാമെന്നും ബുധനാഴ്ചത്തേക്ക് മാറ്റുന്നതായും അറിയിച്ചു.
2022-ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് പരാതിക്കാരിയും പ്രതിയും പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ 2024 ജനുവരിയിൽ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി പരാതിക്കാരി കണ്ടെത്തി.നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. പ്രതി നേരത്തെ വിവാഹിതനായിരുന്നുവെന്നും, യുവതിയെ ചതിക്കാൻ തുടക്കം മുതൽ ഉദ്ദേശമുണ്ടായിരുന്നുവെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണോ അതോ വഞ്ചനയാണോ എന്ന തർക്കം നിലനിൽക്കെ തന്നെ, കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം കേസിൽ നിർണ്ണായകമാകും.


വിസ്മയ കേസ് പ്രതി കിരൺ കുമാറിന് വീടുകയറി മർദനം! അടിച്ച് താഴെയിട്ടു; മൊബൈൽ ഫോൺ കവർന്നു; ആക്രമണം വിസ്മയ കേസിന്റെ പേര് പറഞ്ഞ്; നാല് പേർക്കെതിരെ കേസ്!
തിരുവനന്തപുരത്ത് അനധികൃത സ്പാകള്‍ക്ക് പൂട്ട് വീഴും ! സെക്രട്ടറിയറ്റിന് മുന്നിലെ കേന്ദ്രം സ്പര്‍ശന്‍ സ്പാ നഗരസഭ പൂട്ടിച്ചു; വ്യാപക പരിശോധനയ്ക്ക് മേയറുടെ നിര്‍ദ്ദേശം, ക്രോസ് മസാജിംഗ് അനുവദിക്കില്ല





