മുന്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് യുവതി മൊഴി മാറ്റിയത്. എം.എല്‍.എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നും മൊഴിമാtti.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും, ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു ; ഭർത്താവ് അറസ്റ്റിൽ
പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്നാട്ടിലെ വീട്ടിലും ബലാത്സംഗം നടന്നതായും കുറ്റപത്രത്തിലുണ്ട്. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
അഞ്ചുവര്‍ഷത്തെ പരിചയം വെച്ചാണ്യു വതിയെ എം.എൽ.എ ഉപദ്രവിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു . 2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ തിരുവനന്തപുരം സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നത്. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരുന്നു .
“പോലീസ് ഓഫീസറായ എനിക്ക് പോലും നീതി കിട്ടിയില്ല”; കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്ന് ആർ. ശ്രീലേഖ! ലൗ ജിഹാദ് ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ







