സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്‍ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്

മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല.