തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ ഇത്തവണത്തെ സമ്മർ ബമ്പർ സമ്മാനമായ 10 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശിയായ എൻ.വി. പത്മനാഭനാണ് കോടീശ്വരനായി മാറിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു യാത്രയ്ക്കിടെയാണ് ഭാഗ്യം പത്മനാഭനെ തേടിയെത്തിയത്. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്. മധുസൂദനൻ വിറ്റ SB 517026 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കോയമ്പത്തൂർ യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയപ്പോഴാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. അവിടെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ കണ്ട കടയിൽ നിന്നാണ് ഭാഗ്യക്കുറി വാങ്ങിയത്. ഞായറാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോഴാണ് താൻ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് പത്മനാഭൻ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്ന് അദ്ദേഹം പരപ്പനങ്ങാടി എസ്.ബി.ഐ (SBI) ശാഖയിലെത്തി സമ്മാനാർഹമായ ടിക്കറ്റ് കൈമാറി.
സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയും പാലക്കാട് ജില്ലയിലേക്കാണ് എത്തിയത്. SE 660573 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ശ്രീ മൂകാംബിക ലക്കി സെന്റർ വഴി കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ ലോട്ടറി കടയിലെത്തിയ ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചത്. ഇത്തവണത്തെ സമ്മർ ബമ്പറിലെ പ്രധാന സമ്മാനങ്ങളെല്ലാം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.
സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി


പീഡനവാര്ത്തകള്ക്ക് പിന്നിലെ ഭയാനക സത്യം വെളിപ്പെടുത്തി ഡോ.ഹാരിസ് ചിറക്കല്; ലൈംഗിക രോഗങ്ങളുടെ മാരക ലോകത്തെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്





