മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. കേസെടുത്തത് മ്യൂസിയം പോലീസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും വെളിപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസിന്റെ നടപടി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിലെ ഇരകളുടെ വിവരങ്ങൾ ശ്രീലേഖ പുറത്തുവിട്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഒരു മുൻ പോലീസ് മേധാവിയിൽ നിന്ന് ഇത്തരമൊരു വീഴ്ച ഉണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് നിയമവൃത്തങ്ങൾ കാണുന്നത്.

ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. പോക്‌സോ നിയമത്തിലെയും ഐ.പി.സിയിലെയും പ്രസക്തമായ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.