തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലീസ് ഒരുങ്ങുന്നു. രാഹുലിന്റെ കാണാതായ ലാപ്ടോപ്പിനും ലോക്ക് ചെയ്ത ഫോണിനും പിന്നാലെ പോലീസ് ഇത്രയധികം വേഗത്തില്‍ പായുന്നത് പീഡനക്കേസിലെ തെളിവുകള്‍ക്ക് വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. പ്രധാനമായും ഷാഫി പറമ്പില്‍ എംപിയെയും മറ്റ് ഉന്നത നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
രാഹുലിന്റെ കാണാതായ ലാപ്ടോപ്പിനും ലോക്ക് ചെയ്ത ഫോണിനും പിന്നാലെ പോലീസ് ഇത്രയധികം വേഗത്തില്‍ പായുന്നത് പീഡനക്കേസിലെ തെളിവുകള്‍ക്ക് വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. പ്രധാനമായും ഷാഫി പറമ്പില്‍ എംപിയെയും മറ്റ് ഉന്നത നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. രാഹുലുമായി അടുത്ത ബന്ധമുള്ള ഷാഫി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സൈബര്‍ സംഘത്തിന്റെ ശ്രമം. കേസിലെ നിര്‍ണ്ണായക തെളിവായ ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മൗനം പാലിക്കുന്നു. ഇതിലാണ് പല ഉന്നത നേതാക്കളുമായുള്ള ചാറ്റുകളും വിവരങ്ങളും ഉണ്ടെന്ന് പോലീസ് കരുതുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്താല്‍ ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ക്ക് രാഹുലുമായുള്ള ഇടപാടുകള്‍ പുറത്തുകൊണ്ടുവരാമെന്നും അതുവഴി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തളര്ത്താമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് അര്‍ദ്ധരാത്രിയില്‍ നടത്തിയ നാടകീയമായ അറസ്റ്റ് രാഹുലിനെ മാനസികമായി തളര്‍ത്താനും ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുമാണ്.
കറുത്ത കാർ വേണ്ടെന്ന് വി.ഡി സതീശൻ ; മുഖ്യമന്ത്രിയുടെ യാത്രയിനി വെള്ളക്കാറിൽ ; സുരക്ഷ വേണ്ടെന്നും ആവിശ്യം
യുവതിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഷാഫി പറമ്പിലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ‘വടകരയില്‍ എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ?’ എന്ന മറുചോദ്യവുമായാണ് ഷാഫി ഇതിനെ നേരിട്ടത്. രാഹുലിനെതിരെ പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി പുറത്താക്കിയെന്നും നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നുമുള്ള നിലപാടിലാണ് ഷാഫി. നിയമനടപടികള്‍ക്ക് തങ്ങള്‍ ‘ഷീല്‍ഡ്’ ആയി നില്‍ക്കില്ലെന്ന് പറയുമ്പോഴും, രാഹുലുമായി അടുത്ത ബന്ധമുള്ള ഷാഫി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സൈബര്‍ സംഘത്തിന്റെ ശ്രമം.
രാഹുലിന്റെ നിസ്സഹകരണം; കുഴങ്ങി പോലീസ്
പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ‘ക്ലബ് സെവന്’ ഹോട്ടലില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴും രാഹുല്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മുഖത്ത് തരിമ്പും ആശങ്കയില്ലാതെ, പോലീസിന്റെ ചോദ്യങ്ങളോട് പൂര്‍ണ്ണമായും നിസ്സഹകരിക്കുകയാണ് അദ്ദേഹം. പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് തുറക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. കേസിലെ നിര്‍ണ്ണായക തെളിവായ ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മൗനം പാലിക്കുന്നു. ഇതിലാണ് പല ഉന്നത നേതാക്കളുമായുള്ള ചാറ്റുകളും വിവരങ്ങളും ഉണ്ടെന്ന് പോലീസ് കരുതുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്താല്‍ ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ക്ക് രാഹുലുമായുള്ള ഇടപാടുകള്‍ പുറത്തുകൊണ്ടുവരാമെന്നും അതുവഴി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തളര്ത്താമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. രാഹുലിനെ കസ്റ്റഡിയില്‍ കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാക്സിമം തെളിവുകള്‍ ഉണ്ടാക്കിയെടുക്കാനാണ് പോലീസ് ശ്രമം. എന്നാല്‍ അറസ്റ്റ് മെമ്മോയില്‍ പോലും ഒപ്പിടാത്ത രാഹുലിന്റെ കടുപ്പമേറിയ നിലപാട് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍ ലാപ്ടോപ്പിനായി പോലീസ് പരിശോധന നടത്തുകയാണ്. മകരവിളക്ക് കാലത്തെ വിശ്വാസ ചര്‍ച്ചകള്‍ക്കിടയിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് രാഹുലിന്റെ ഫോണിലെ ‘രഹസ്യങ്ങള്‍’ ആരെല്ലാം കുടുക്കും എന്നാണ്.


രാഹുല്‍ മാങ്കൂട്ടത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ്; ഫോണ്‍ പാസ്വേര്ഡ് നല്‍കാതെ എം.എല്‍.എ; അടൂരിലെ വീട്ടിലും പോലീസ് പരിശോധന





