കോംഗോ : ദക്ഷിണാഫ്രിക്കയിൽ വ്യാപകമായി എബോള പടർന്നുപിടിക്കുന്നു. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 65 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) നൽകുന്ന വിവരങ്ങൾ പ്രകാരം, ഇട്ടൂരി (Ituri) പ്രവിശ്യയിൽ ആകെ 246 ഓളം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധകളിൽ ഭൂരിഭാഗവും മോങ്വാലു (Mongwalu), റവാംപര (Rwampara) എന്നീ സോണുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും (Bunia) എബോള ബാധിച്ചതായി സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
രോഗ പ്രതിരോധ ശ്രമങ്ങളും അതിർത്തി കടന്നുള്ള നിരീക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അയൽരാജ്യങ്ങളായ ഉഗാണ്ട, ദക്ഷിണ സുഡാൻ, മറ്റ് അന്താരാഷ്ട്ര കൂട്ടാളികൾ എന്നിവയുമായി യോഗം ചേരുമെന്നും ഡി. ആർ കോംഗോ പ്രസ്താവനയിൽ വ്യക്തമാക്കി. 1976-ൽ ഇന്നത്തെ ഡിആർ കോംഗോയിലാണ് ഇബോള ആദ്യമായി കണ്ടെത്തിയത്, വവ്വാലുകളിൽ നിന്നാണ് ഇത് പടർന്നതെന്ന് കരുതപ്പെടുന്നു. ഇതോടു കൂടി 17 തവണയാണ് രാജ്യത്ത് ഈ വൈറൽ രോഗം പടരുന്നത്.
ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും തകർന്ന ചർമ്മത്തിലൂടെയും ഇത് പടരുന്നു, ഇത് കടുത്ത രക്തസ്രാവത്തിനും അവയവങ്ങളുടെ പരാജയത്തിനും കാരണമാകുന്നു. പനി, പേശി വേദന, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ, തുടർന്ന് ഛർദ്ദി, വയറിളക്കം, ചൊറിച്ചിൽ, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. എബോളയ്ക്ക് തെളിയിക്കപ്പെട്ട ചികിത്സയില്ല. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ശരാശരി മരണനിരക്ക് ഏകദേശം 50% ആണ്.
കാലവർഷമെത്തി ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; നാളെ എട്ട് ജില്ലകളിൽ കനത്ത മഴ


സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം





